Saturday 6 August 2016

തായ്ലാൻഡ് - പാർട്ട്  2

രാവിലെ ഹോട്ടലിൽ  നിന്നും നല്ലൊരു പ്രാതൽ കഴിച്ചു റൂം വെക്കേറ്റ്  ചെയ്തു ഇറങ്ങി. ഗൈഡും ഡ്രൈവറും 8 മണിക്കേ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. ബാങ്കോക്കിൽ നിന്നും പട്ടയയിലേക്കു .പോകുന്ന വഴി ചോൻഭൂരി പ്രോവിന്സില് ആണ് ശ്രീരാച്ച ടൈഗർ സൂ .വളരെ മനോഹരമായ ഒരു പ്രദേശം. അവിടെ ക്രോക്കൊഡൈൽ മ്യുസിയം കണ്ടു. മുതലകളെ  കുറിച്ചുള്ള വിവരങ്ങളും, മുതല മുട്ടയും, മുട്ടത്തോടിൽ ചെയ്തിട്ടുള്ള നല്ല ഭംഗിയുള്ള പടങ്ങളും മറ്റും പ്രദര്ശിപ്പിച്ചിട്ടുണ്ട്. മുതല ഷോയും നടത്തുന്നുണ്ട് അവർ. മുതലയുടെ വായ്ക്കുള്ളിൽ തലയൊക്കെ കൊണ്ട് വച്ചും മറ്റും ,തമാശകൾ കാണിച്ചും അര  മണിക്കൂർ ഷോ. അവിടെ തന്നെ പിഗ്ഗിനെ കൊണ്ടും ഷോ നടത്തുന്നുണ്ട്. ഓട്ടമത്സരവും മറ്റും. പിന്നെ കടുവകളെ കുറച്ചൊക്കെ കണ്ടു. കടുവ ഷോയും. അത് നമ്മുടെ സർക്കസ് ഒക്കെ പോലെയേ തോന്നിയുള്ളൂ. രണ്ടു കുഞ്ഞു കടുവക്കുട്ടികളുടെ കൂടെ ഫോട്ടോ എടുക്കാനും മറ്റും അനുവദിക്കുന്നുണ്ട്‌. ഞാൻ അവയെ കയ്യിൽ എടുത്തു കളിപ്പിച്ചു കുറച്ചു നേരം. എന്തോ ഞങ്ങൾ  ഒരേ വർഗം ആയതുകൊണ്ട് ആവും, അവ വളരെ കൂൾ ആയി കൈയിൽ ഇരുന്നു ;) . ഫോട്ടോ എടുക്കാൻ നേരം അവർ കുറച്ചു വയലന്റ് ആയി. കുഞ്ഞാണെലും കടുവ കടുവ തന്നെ എന്ന് കാണിച്ചു തന്നു. കൂട്ടിൽ ഇട്ടിരിക്കുന്ന  വലിയൊരു കടുവയുടെ അടുത്ത് ഇരുന്നു ഫോട്ടോ എടുക്കാൻ കാശും കൊടുത്തു ആവേശത്തിൽ ഞാൻ കൂട്ടിൽ കയറി. അടുത്തു ചെന്നപ്പോൾ ആണ് അതിന്റെ വലിപ്പം മനസിലാവുന്നേ. അതിന്റെ തലയുടെ അത്രയുമേ ഞാൻ ഒക്കെ ഉള്ളു. അടുത്ത് ചേർന്ന് ഇരുന്നു കയ്യൊക്കെ കഴുത്തിലൂടെ ഇട്ടോ എന്ന് അതിനെ നോക്കുന്നവർ പറയുന്നുണ്ടായിരുന്നു എങ്കിലും, നെഞ്ചിനുള്ളിലെ കിടുക്കം  കാരണം ചേർന്ന് ഇരുന്നു, പതുക്കെ കയ്യ് വക്കാനേ  സാധിച്ചുള്ളൂ. കുറച്ചു നാൾ മുന്നേ കടുവകളെ മയക്കു മരുന്ന് കൊടുത്തു ആളുകളെ കൂടെ കളിക്കാനും മറ്റും അനുവദിച്ചിരുന്ന ഒരു ടൈഗർ ടെമ്പിൽ ഉണ്ടായിരുന്നു. കുറെ എണ്ണം ചാവുകയും മറ്റും ചെയ്തപ്പോ , അന്വേഷണം വന്നു പൂട്ടിച്ചു. ഇപ്പൊ ആകെ ഈ കടുവയുടെ അടുത്ത് മാത്രേ ആളുകളെ ഇരുത്തുന്നുള്ളു. എന്റെ മേൽ ശ്രദ്ധ വരാതെ ഇരിക്കാൻ ട്രയ്നേഴ്‌സ് ശ്രദ്ധിക്കുന്നുണ്ട്. എന്റെ തല കടിച്ചു എടുക്കണ്ട എന്ന് വിചാരിച്ചാവും ഇടയ്ക്കു കുഞ്ഞു പീസ് ഇറച്ചി കൊടുക്കുന്നുണ്ട്. പെട്ടെന്ന് തന്നെ ഫോട്ടോ എടുത്തു പുറത്തു ഇറങ്ങി. ജീവിതത്തിലെ അപൂർവ്വത്തിൽ അപൂര്വമായ ഒരു നിമിഷം ആയിരുന്നു അത്. അതുകൊണ്ടു തന്നെ ആണ് ഉള്ളിൽ അത്ര പേടി ഉണ്ടായിട്ടും അവസരം കളയാതിരുന്നത്.

കുറച്ചു നേരം കൂടി കറങ്ങി നടന്നു ,പക്ഷികളെയും മൃഗങ്ങളെയും കണ്ടു. അവിടെ നിന്ന് നേരെ Nong Noch  വില്ലേജിലേക്കാണ് പോയത്. അതി മനോഹരമായ മനുഷ്യ നിർമിത പാർക്ക്. എങ്ങോട്ടു തിരിഞ്ഞാലും സൗന്ദര്യം മാത്രം. ഫോട്ടോ എടുത്തു എടുത്തു ബാറ്ററി തീർന്നു പോയി.500 ഏക്കറിൽ പരന്നു കിടക്കുന്നു ബൊട്ടാണിക്കൽ  ഗാർഡൻ. അവിടെ ഒരുപാട് റെസ്റ്റോറന്റ്സ് ,തിയേറ്റർ ,ഷോപ്പ്സ് ഒക്കെ ഉണ്ട്. ഫുഡിന്റെ നേരം ആയതിനാൽ ആദ്യമേ ഫുഡ് കഴിച്ചു. തായ്, ഇന്റർനാഷണൽ ഫുഡ് ഒക്കെ ഉണ്ടായിരുന്നത് കൊണ്ട്, പട്ടിണി കിടക്കേണ്ടി വന്നില്ല. ചിലതൊക്കെ വായിൽ വക്കാൻ  പറ്റുന്നില്ല എങ്കിലും ചിലതൊക്കെ വളരെ ടേസ്റ്റിയും ആയിരുന്നു. തായ് ഫുഡ് അവർ പറയുന്നത് സ്‌പൈസി ആണെന്ന. പക്ഷെ നമ്മുടെ ഫുഡ് വച്ച് നോക്കുമ്പോ എരിവിന് മുളക് പിന്നേം ഇടണം. അതുപോലെ തേങ്ങാപാൽ അവരുടെ ഫുഡിലെ മെയിൻ സാധനം ആണെന്ന് തോന്നുന്നു. ഒരുപാട് ഫുഡുകളിൽ ചേർത്ത് കണ്ടു. 

കഴിച്ചു കഴിയുമ്പോഴേക്കും, തീയറ്ററിൽ കൾച്ചറൽ ഷോ ടൈം ആയി. അങ്ങോട്ടേക്ക് ഓടി എത്തുമ്പോഴേക്കും ഷോ തുടങ്ങി. അവരുടെ പരമ്പരാഗത നൃത്തങ്ങളും മറ്റും ആയി അരമുക്കാൽ മണിക്കൂർ. അതിനു പിന്നാലെ ആനകളുടെ ഷോ. അത് സർക്കസിൽ ഒക്കെ കാണിക്കുന്ന പോലെ മാത്രേ ഉണ്ടായുള്ളൂ. ആനകൾ കാൻവാസിൽ പടം വരക്കുന്നത് മാത്രേ വ്യത്യാസം ഉള്ളതായിട്ടു ഉണ്ടായുള്ളൂ. ടീ ഷർട്ടിലും മറ്റും പടം വരപ്പിച്ചു  വിൽക്കുന്നുണ്ട് പാപ്പാന്മാർ. ആനകളുടെ തുമ്പിക്കയ്യിലും മറ്റും ഇരുന്നും ആനപ്പുറത്തു കയറിയും മറ്റും ഫോട്ടോ എടുക്കുന്നു ആളുകൾ. എല്ലാത്തിനും കാശു കൊടുക്കണം. മോളെ പേടി മാറ്റാൻ വേണ്ടി ഒരു ആനപ്പുറത്തു ഇരുത്തി . അവിടെ നിന്ന് ഇറങ്ങി ഗാർഡൻ കാണാൻ പോയി. നടന്നു കാണൽ നടക്കില്ല. അവർ തുറന്ന ബസ് പോലെ ഒരു വണ്ടിയിൽ കൊണ്ട് പോയി. എത്ര നന്നായി ആണ് അവർ ഓരോ ഗാർഡനും പരിപാലിക്കുന്നേ. ഇടയ്ക്കു വണ്ടി നിർത്തി ഗാർഡനിൽ നടക്കാനും ഫോട്ടോ എടുക്കാനുമൊക്കെ സമയം തരുന്നുണ്ട്. ബോൺസായ് ,കാക്ടസ് ഗാർഡൻ ഒക്കെ കാണേണ്ടത് തന്നെയാണ്. യൂണിഫോം ആണ് അവിടെ കാണുന്ന ഓരോ കാഴ്ചയും, പ്രകൃതിയുടെ തനതായ ഭംഗി അല്ല, ഉണ്ടാക്കി എടുത്തതാണെങ്കിലും, അത് തോന്നാത്ത പോലെ ആക്കി എടുക്കാൻ നോക്കുന്നുണ്ട് അവർ. ഇപ്പോഴും കുന്നുകളും മൈതാനങ്ങളും മറ്റും ഉണ്ടാക്കികൊണ്ടു ഇരിക്കുന്നുണ്ട്. ഒരു ദിവസം കൊണ്ടൊന്നും കണ്ടു തീരില്ല. സമയ പരിമിതി ഉള്ളതുകൊണ്ട് അവിടെ നിന്നും നേരെ പട്ടയ ഫ്‌ളോട്ടിങ് മാർക്കറ്റി ലേക്കു വിട്ടു. തായ്ലാന്റിന്റെ തനതായ ഫ്‌ളോട്ടിങ് മാർക്കറ്റ് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും സമയ പരിമിതി മൂലം കഴിഞ്ഞില്ല. ഇത് അവർ ഒരു മോഡൽ  ഉണ്ടാക്കി എടുത്തതാണു .അവിടെ ചെറിയൊരു ബോട്ടിൽ കയറി ചെറിയ അരുവിയുടെ കറങ്ങി നടന്നു. രണ്ടു സൈഡിലും കച്ചവട സ്ഥാപനങ്ങൾ ഉണ്ട്. ഇടയ്ക്കു വഞ്ചിയിൽ ഫുഡ്, fruits, മറ്റു സാധനങ്ങൾ ഒക്കെ ആയി സ്ത്രീകൾ വഞ്ചിയിൽ വരുന്നുണ്ട്. പഴപൊരി പോലുള്ളവയൊക്കെ ഫ്രഷ് ആയി ഉണ്ടാക്കി കൊടുക്കുന്നു വഞ്ചിയിൽ .ഒരു കടയിൽ പാറ്റ , തേൾ, പുഴു ഒക്കെ വറുത്തു നല്ല ഭംഗിയിൽ വച്ചിട്ടുണ്ട്. ഗൈഡിനോട് ചോദിച്ചപ്പോൾ അവർ ഒന്നും അത് കഴിക്കാറില്ലത്രേ. ചില ഗോത്രങ്ങൾ മാത്രേ തിന്നു എന്നൊക്കെ പറഞ്ഞു. അവിടെ നിന്ന് കുറച്ചു ഷോപ്പിംഗ് ഒക്കെ ചെയ്തു പട്ടയ ഹോട്ടലിലേക്ക്. ഞങ്ങളെ ചെക്ക് ഇൻ ചെയ്യിച്ചു ഗൈഡും, ഡ്രൈവറും കൂടി തിരിച്ചു ബാങ്കോക്കിലേക്കു മടങ്ങി പോയി. 

കുളിച്ചു ഫ്രഷ് ആയി ഞങ്ങൾ പുറത്തു കറങ്ങാൻ ഇറങ്ങി. ലക്‌ഷ്യം പ്രസിദ്ധമായ വാക്കിങ് സ്ട്രീറ്റ് (ആ അത് തന്നെ ;) ). ഹോട്ടലിൽ നിന്നും അധിക ദൂരം ഒന്നും ഇല്ലായിരുന്നു എങ്കിലും, അവിടത്തെ ഓട്ടോറിക്ഷ പോലെ ഉള്ള ഒരു വണ്ടിയിൽ കയറി വാക്കിങ് സ്ട്രീറ്റിൽ ഇറങ്ങി. രണ്ടു സൈഡിലും കടകളും ബാറുകൾ റെസ്റ്ററന്റ്സ് ഒക്കെ ലൈറ്റിൽ മുങ്ങി കുളിച്ചു നില്കുന്നു. എല്ലാ തരം കടകളും അവിടെ ഉണ്ട്, അടുത്തടുത്ത് ബാറുകളും. ബാറിന് മുന്നിൽ കസ്റ്റമേഴ്‌സിനെ ആകർഷിക്കാൻ അൽപ വസ്ത്രധാരികൾ അന്നത്തെ ഓഫറുകളും പിടിച്ചു നിൽ പ്പുണ്ട്. എല്ലാ പ്രായത്തിൽ ഉള്ള ആണും പെണ്ണും പുറത്തു കാണാവുന്ന ബാറുകളിൽ ഇരുന്നു കുടിക്കുന്നുണ്ട്.ചിലതു ഒരു കർട്ടൻ/വാതിൽ കൊണ്ട് മറച്ചു വച്ചിട്ടുണ്ട്. കർട്ടനു ഇടയിലൂടെ പെണ്ണുങ്ങൾ കമ്പിയിൽ തൂങ്ങുന്നതൊക്കെ കണ്ടു.  അകത്തേക്ക് പ്രായപൂർത്തി ആയവരെ മാത്രേ കടത്തു. ഞങ്ങൾ മൂന്നാലു സ്ഥലത്തു കയറാൻ ട്രൈ ചെയ്തു. മോൾ ഉള്ളതുകൊണ്ട് അവർ സമ്മതിച്ചില്ല. എന്റെ വലിയൊരു ആഗ്രഹം ആയിരുന്നു അങ്ങനെ ഒരു ബാർ കാണുക എന്നത്. അതവിടെ പൊലിഞ്ഞു .  കുറെ നേരം കറങ്ങി നടന്നു ഞങ്ങൾ തിരിച്ചു വന്നു, ഒരു ഇന്ത്യൻ റെസ്റ്ററന്റിൽ നിന്നും (എങ്ങനെ ആയാലും അവസാനം അതിൽ തന്നെ എത്തും ) ഫുഡ് കഴിച്ചു ഹോട്ടലിൽ പോയി. എന്നെയും മോളെയും ഹോട്ടലിൽ ആക്കി ഗോപിയേട്ടന് വീണ്ടും വാക്കിങ്  സ്ട്രീറ്റിലേക്കു വിട്ടു ഒന്ന് രണ്ടു ബാറിലൊക്കെ കേറി, അധികം നിന്ന കയ്യിലുള്ള കാശു പോക്കാ എന്ന് കണ്ടു തിരിച്ചു വന്നു. (ബാറിന്റെ കൂടുതൽ ഡീറ്റെയിൽസ് വേണേ പുള്ളിയോട് ചോദിച്ചേക്കു ). പെണ്ണിനെക്കാൾ ഭംഗിയുള്ള ലേഡി ബോയ്സിനെ ഒക്കെ അവിടെ കണ്ടു.           

No comments:

Post a Comment